Kerala

സംസ്ഥാനത്ത് പ്രതിദിന രോഗികൾ അര ലക്ഷം കടക്കും? ആശുപത്രികളോട് സജ്ജമാകാൻ നിര്‍ദേശം

Will half a lakh patients cross the state every day? Instruction to prepare hospitals

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രികളോട് സജ്ജമാകാൻ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. രോഗവ്യാപനം കൂടിയ മേഖലകളിൽ കൂട്ട പരിശോധന നടത്തുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം അര ലക്ഷം വരെയായി ഉയരാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. ഇന്നും നാളെയുമായി മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് 19 സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ഉന്നതതല യോഗം നടക്കും. ചീഫ് സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം രാവിലെ 11 മണിയ്ക്കാണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിൻ്റെ ലക്ഷ്യം.

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമവും തുടരുകയാണ്. ഇന്നലെ മിക്ക കേന്ദ്രങ്ങളിലും മാസ് വാക്സിനേഷൻ മുടങ്ങി. കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി ആവശ്യപ്പെട്ടിട്ടും ഇതിൻ്റെ പത്തിലൊന്നു പോലും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഇന്ന് 5.5 ലക്ഷം ഡോസ് സംസ്ഥാനത്തേയ്ക്ക് പുതുതായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം ഇന്ന് 20,000 ഡോസ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇന്നു മുതൽ എറണാകുളം ജില്ലയിൽ പ്രാദേശിക അടച്ചിടൽ ആരംഭിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയര്‍ന്ന മേഖലകളിലാണ് പ്രാദേശിക ലോക്ക്ഡൗൺ നടപ്പാക്കുന്നത്. കൊച്ചി ഡിവിഷനിലെ അഞ്ച് ഡിവിഷനുകളും വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളിലുമാണ് ഇന്നു മുതൽ ലോക്ക്ഡൗൺ. ഇന്നു വൈകിട്ട് ആറുമണി മുതൽ ഇവിടങ്ങളിൽ അവശ്യസേവനത്തിനു മാത്രമാണ് അനുമതിയുള്ളത്. ഈ പ്രദേശങ്ങളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തുകയും ചെയ്യും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button