കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്നതാണ് പുതിയ നിയമം; മേജര്‍ രവി
The new law will benefit farmers; Major Ravi
കൊച്ചി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കാർഷക സമരത്തെക്കുറിച്ച് പ്രതികരിച്ച് മേജർ രവി. കര്‍ഷക സമരത്തില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുന്നതിനിടെയാണ് മേജർ രവി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
കർഷക ബില്ലിൽ ചെറിയ ഒരു കാര്യത്തിൽ കൂടി വ്യക്തത വേണമെന്നും അതുവന്നാലും സമരം അവസാനിപ്പിക്കില്ലെന്നും മേജർ രവി പറഞ്ഞു.’കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്നത് താൻ എവിടെയോ കേട്ടു. പ്രധാനമന്ത്രി ആ ഒരു വാക്ക് കൂടി പറഞ്ഞ് കഴിഞ്ഞാൽ ഈ സമരം തീർക്കാൻ ആകുമോ? പക്ഷേ, അത് പറഞ്ഞാലും ഈ സമരം തീരില്ല. കാരണം ഇത് രാഷ്ട്രീയ അജണ്ടയാണ്,’ മേജർ രവി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ് പുതിയ കാര്‍ഷിക ബില്‍. എന്ത് തന്നെ ആയാലും കര്‍ഷകന് മുടക്കുന്ന പണത്തിൽ നിന്ന് പത്ത് രൂപ ലാഭം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഉൽപ്പന്നങ്ങൾ റോഡിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു വടക്കേ ഇന്ത്യയിലെ കർഷകരെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം അല്ലെന്നും അദ്ദേഹം പറയുന്നു.
‘കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. കൃഷി തുടങ്ങും മുൻപ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും. അതു കർഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോൾ അന്ന് ഉള്ളി വില 10 രൂപയാണെങ്കിലും കർഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപയാണെങ്കിൽ പക്ഷേ ഉറപ്പിച്ച 20 രൂപയേ ലഭിക്കു. പക്ഷേ അവിടെ കർഷകന്റെ ലാഭം ഉറപ്പാകുന്നുണ്ട്’ അദ്ദേഹം പറഞ്ഞു. ഈ തുക നൽകാൻ കോർപ്പറേറ്റുകൾ പൂർണ ഉത്തരവാദി ആയിരിക്കും എന്ന ഉറപ്പ് നിയമത്തിലില്ല എന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.