Qatar

ഖത്തറിലെ പുതുക്കിയ കൊവിഡ് നിയന്ത്രണ ഇളവുകളും മാര്‍ഗനിര്‍ദേശങ്ങളും

Revised Covid control exemptions and guidelines in Qatar

ദോഹ: ഖത്തറില്‍ സെപ്റ്റംബര്‍ 15 മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുമാറ്റുന്നതിന്റെ നാലാംഘട്ടത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ഇളവുകളും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു.

ഏറ്റവും പുതിയ ഇളവുകളും മാര്‍ഗനിര്‍ദേശങ്ങളും താഴെ പറയുന്ന പ്രകാരമാണ്

കെട്ടിടങ്ങൾക്കുള്ളിൽ പരമാവധി 15 ആളുകള്‍ക്കും കെട്ടിടങ്ങൾക്ക് പുറത്ത് പരമാവധി 30 പേര്‍ക്കും ഒത്തു ചേരാം.

വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പരമാവധി 40 മുതല്‍ 80 പേര്‍ക്ക് വരെ പങ്കെടുക്കാം.

മുന്‍കരുതല്‍ നടപടികളോടെ രാജ്യത്തെ എല്ലാ പള്ളികൾക്കും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കാം.

സൂഖുകള്‍ 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

പൊതു-സ്വകാര്യ ജോലിസ്ഥലങ്ങളില്‍ 80 ശതമാനം ജീവനക്കാര്‍ക്കും നേരിട്ട് ജോലിചെയ്യാം.

മാര്‍ക്കറ്റുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

ശുചീകരണ, ഹോസ്പിറ്റാലിറ്റി സേവനങ്ങളില്‍ ജോലിസ്ഥലത്ത് 30 ശതമാനം ശേഷിയില്‍ തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലികള്‍ പുനരാരംഭിക്കാം.

പ്രാദേശിക എക്‌സിബിഷനുകള്‍ 30 ശതമാനം ശേഷിയില്‍ നടത്താം.

മാളുകള്‍ക്ക് 50 ശതമാനം ശേഷില്‍ സാധാരണ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കും മാളില്‍ പ്രവേശനാനുമതിയുണ്ട്. മാളുകളിലുള്ള ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

റസ്റ്റോറന്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ കളിസ്ഥലങ്ങളും ഒഴിവുസമയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുകയില്ല.

30 ശതമാനം ശേഷിയില്‍ മസാജ് സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

സിനിമശാലകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതി.

മ്യൂസിയങ്ങളും ലൈബ്രറികളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും.

മെട്രോ, ബസ് സര്‍വീസുകള്‍ 30 ശതമാനം ശേഷിയില്‍ നടത്തും. ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

കായിക പ്രവര്‍ത്തനങ്ങള്‍ 20 ശേഷിയില്‍ വീടിനകത്തും 30 ശതമാനം ശേഷിയില്‍ പുറത്തും നടത്താം.

ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പൊതു പാര്‍ക്കുകളിലെ കളിസ്ഥലങ്ങളും കായിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം തുടരും.

സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ക്ക് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം.

50 ശതമാനം ശേഷിയില്‍ സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

എല്ലാവരും കോവിഡ് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ) പ്രസ്താവനയില്‍ അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button