Qatar

കൊവിഡ് പ്രതിരോധത്തിലും ഖത്തര്‍ എയര്‍പോര്‍ട്ടിന് പഞ്ചനക്ഷത്ര പദവി

Qatar Airport also has five-star status in Kovid defense

ആധുനിക സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാത്രമല്ല, കൊവിഡ് പ്രതിരോധത്തിലും പഞ്ചനക്ഷത്ര പദവി നേടിയിരിക്കുകയാണ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ മേഖലയില്‍ വിമാനത്താവള റേറ്റിംഗ് ഏജന്‍സിയായ സ്‌കൈട്രാക്സിന്റെ പഞ്ച നക്ഷത്ര കോവിഡ്-19 പദവി നേടുന്ന ആദ്യ വിമാനത്താവളമായി ഇതോടെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാറി. സ്‌കൈട്രാക്സിന്റെ സുരക്ഷാ മാനദണ്ഡപ്രകാരം കോവിഡ് സുരക്ഷാ നയം എത്ര കാര്യക്ഷമമായി നടപ്പാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.

​കൊവിഡ് പകരാന്‍ അവസരമില്ല

Photo Credit: pixabay

ഒക്ടോബറില്‍ മൂന്ന് ദിവസങ്ങളിലായി ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ റേറ്റിംഗ് ഏജന്‍സി നടത്തിയ കോവിഡ് സുരക്ഷാ പരിശോധനകളുടെയും അതിനു ശേഷമുള്ള വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഫൈവ് സ്റ്റാര്‍ പദവി നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ടിലെത്തുന്ന ആളുകള്‍ക്ക് അവര്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ വഴി കൊറോണ വൈറസ് പകരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി പ്രത്യേക എടിപി പരിശോധനകളും ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. ഇതുപ്രകാരം എയര്‍പോര്‍ട്ടിലെ ആളുകള്‍ പെരുമാറുന്ന ഒരു പ്രതലത്തില്‍ നിന്നും കൊവിഡ് വൈറസ് പകരാത്ത വിധമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ അധികൃതര്‍ കൈക്കൊണ്ടതായി റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

​പെരുമാറ്റച്ചട്ടങ്ങളുടെ പാലനം

Photo Credit: pixabay

ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ കൈക്കൊണ്ട നടപടികള്‍, എല്ലാ ടെര്‍മിനലുകളിലും അണുവിക്തമാക്കാനും കൈകള്‍ ശുചീകരിക്കാനുള്ള ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളും റേറ്റിംഗില്‍ പരിഗണിക്കുകയുണ്ടായി. ആളുകള്‍ ഉപയോഗിച്ച ശേഷം ടോയ്‌ലെറ്റ് പോലുള്ള അണുവിമുക്തമാക്കാന്‍ കൈക്കൊണ്ട നടപടികളും അന്താരാഷ്ട്ര നിലവാരത്തിലുളളതായിരുന്നു.

ജീവനക്കാരുടെ ആരോഗ്യ സുരക്ഷ

Photo Credit: pixabay

അതോടൊപ്പം എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഏജന്‍സി വിലയിരുത്തി. എല്ലാവരും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. കൊവിഡ് സുരക്ഷയുടെ കാര്യത്തില്‍ വിമാനത്താവളത്തിന് ലഭിച്ച ഫൈവ് സ്റ്റാര്‍ പദവി അഭിമാനകരമായ നേട്ടമാണെന്ന് എയര്‍പോര്‍ട്ട് സിഇഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ മികച്ച നടപടികള്‍ സ്വീകരിക്കാന്‍ ഈ അംഗീകാരം പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button