India

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരരെ പരിശീലിപ്പിച്ചത് പാക് സൈന്യമെന്ന് പോലീസ്

Police say Pakistani forces trained IS militants arrested in Delhi

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അറസ്റ്റിലായ ഐഎസ് ബന്ധമുള്ളവര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. അറസ്റ്റഇലായ സീഷാൻ ഖമര്‍, ഒസാമ എന്നിവര്‍ക്ക് ബലൂചിസ്ഥാനിൽ വെച്ച് പാക് സൈന്യം പരിശീലനം നല്‍കിയിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരൻ ആയിരുന്നു ഡൽഹിയിൽ പിടിക്കപ്പെട്ട ഐഎസ് സംഘത്തെ നയിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഘാസി എന്നു പേരുള്ള ഒരു പാക് മേജര്‍ അല്ലെങ്കിൽ ലെഫ്റ്റനൻ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു സംഘത്തെ പരിശീലിപ്പിച്ചത്. ഘാസിയ്ക്ക് ജബ്ബാര്‍, ഹംസ എന്നിങ്ങനെ രണ്ട് അനുയായികളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൊത്തം ആറുപേരെയാണ് പോലീസ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തു നിന്ന് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനലേയ്ക്ക് തങ്ങളെ ബോട്ടിലാണ് കൊണ്ടുപോയതെന്നും പാകിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖത്തിനു സമീപം ജിയോനിയിലാണ് തങ്ങളെ ഇറക്കിയതെന്നും പ്രതികള്‍ പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ട് ്യക്തമാക്കുന്നു. പല തവണ ബോട്ടുകള്‍ മാറി കയറിയ ശേഷമാണ് ഇവിടെയെത്തിയതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഒരു ഫാം ഹൗസിലേയ്ക്ക് തങ്ങളെ കൊണ്ടുപോയെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഈ കേന്ദ്രത്തിൽ മൂന്ന് പാക് സ്വദേശികള്‍ ഉണ്ടായിരുന്നുവെന്നും ഇവരിൽ ജബ്ബാര്‍, ഹംസ എന്നിവരാണ് തങ്ങളെ പരിശീലിപ്പിച്ചതെന്നും പ്രതികള്‍ പറഞ്ഞു. ഇവര്‍ പാക് സൈനികോദ്യോഗസ്ഥരാണെന്നം യൂണിഫോം ധരിച്ചിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. ഹംസ എന്നയാളെ ക്യാംപിലുണ്ടായിരുന്നവര്‍ ഏറെ ബഹുമാനിച്ചിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികളായ സീഷൻ ഖമര്‍, ഒസാമ എന്നിവരെ ഈ ക്യാംപിൽ വെച്ച് പാക് സൈനികോദ്യോഗസ്ഥര്‍ ബോംബുകളും ഐഇഡിയും നിര്‍മിക്കാനും ആയുധങ്ങള്‍ ഉപയോഗിക്കാനും പഠിപ്പിച്ചതായും ഇവര്‍ പറഞ്ഞു. എകെ 47 പോലുള്ള തോക്കുകള്‍ ഉപയോഗിക്കാനും പരിശീലനം നല്‍കി. ഇവര്‍ക്കു പുറമെ ജാൻ മുഹമ്മദ് സെയ്ഖ് (47), സാമി എന്ന ഒസാമ (22), ലാലാ എന്ന മൂൽചന്ദ് (47), മുഹമ്മദ് അബൂബക്കര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഡൽഹി, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പ്രതികള്‍. ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി.

സംഘത്തിൻ്റെ കൈയ്യിൽ നിന്ന് ഇറക്കുമതി ചെയ്ത തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ ഡൽഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് പോലീസിൻ്റെ നിഗമനം. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ചൊവ്വാഴ്ചയാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ സംഘം പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് മൊഡ്യൂളിൽപ്പെട്ട ആറു പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ട് പേര്‍ക്ക് പാകിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button