India

അരുണാചലിൽ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ

JDU MLAs join BJP in Arunachal Pradesh

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ജനതാ ദൾ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്. പാർട്ടിയുടെ ഏഴില്‍ ആറ് എംഎല്‍എമാരാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിനിരിക്കെയാണ് ജെഡിയു നേതൃത്വത്തിന് തരിച്ചടിയായി നേതാക്കൾ പാർട്ടി വിട്ടത്.

പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ജെഡിയുവിന് ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്. തലെം തബോഹ്, ഹെയെംഗ് മംഗ്ഫി, ജിക്കി ടാക്കോ, ദോര്‍ജി വാമാങ്ഡി, ദോംഗ്രു സിയോംഗ്ജു, കാംഗോഗ് താക്കു, എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നത്.

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ)യില്‍ നിന്നുള്ള ഏക എംഎല്‍എയും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയ രണ്ട് എംഎല്‍എമാർക്ക് നവംബര്‍ അവസാനത്തിൽ ജെഡിയു കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച ജെഡിയു ഏഴ് സീറ്റിലാണ് വിജയിച്ചത്. ബിജെപിയ്ക്ക് പിന്നാലെ രണ്ടാമത്തെ ഉയർന്ന കക്ഷിയായും സംസ്ഥാന നിയമസഭയിൽ ഇവർ മാറിയിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിനും എൻപിപിയ്ക്കും നാല് അംഗങ്ങൾ വീതമാണ് ഉള്ളത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button